Business
കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ പേരുകേട്ട ടാറ്റാ സിയറ പ്രീമിയം മിഡ് എസ്യുവിയായി വിപണിയിലെത്തുന്നു. 11.49 ലക്ഷം രൂപയാണ് പ്രാംരംഭ എക്സ് ഷോറൂം വില. ഡിസംബര്‍ 16ന് ബുക്കിംഗ് ആരംഭിക്കും. സുരക്ഷയുടെ കാര്യത്തിൽ കിടിലനാണ് സിയറ എന്നു കന്പനി പറയുന്നു. ടാറ്റ നെക്സോൺ, പഞ്ച് തുടങ്ങിയവയിൽ ഇഴ ചേർത്ത സുരക്ഷ സിയറയിൽ എത്തുന്പോൾ പുതിയ തലത്തിൽ ഉറപ്പാക്കുകയാണ് ടാറ്റ. അതിനായി പുതിയ രണ്ടു സിയറ എസ്യുവികൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് പരീക്ഷണം നടത്തിയതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. മറ്റു വസ്തുക്കളിൽ ഇടിപ്പിച്ചു പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിപ്പിച്ചു സുരക്ഷാപരിശോധന ആദ്യമാണെന്നു ടാറ്റ പറയുന്നു.
ഡിസൈനിലും പ്രവര്‍ത്തനക്ഷമതയിലും മികവും പുതുമയും ഉറപ്പാക്കിയാണ് ടാറ്റാ സിയറയുടെ രണ്ടാം വരവ്. 1.5 ഹൈപീരിയന്‍ ടിജിഡിഐ പവര്‍ഫുള്‍ 4-സിലിണ്ടര്‍, 160 പിഎസ് പവര്‍, 255 എന്‍എം ടോര്‍ക്ക്, ഹൈപ്പര്‍ക്വയറ്റ് റൈഡ്, വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ പോലുള്ള അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെക് സാങ്കേതിക വിദ്യകള്‍ എന്നിവ പുതിയ മോഡലിന്റെ സവിശേഷതയാണ്.
ഉയര്‍ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങള്‍, മികച്ച സാങ്കേതികവിദ്യ, സുരക്ഷ എന്നിവ പുതിയ മോഡലില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു. പ്രചോദനമാകുന്ന പുതുമകളും ആകർഷക രൂപകല്പനയും ഉള്‍പ്പെടെ പ്രീമിയം അനുഭവമാണ് ടാറ്റാ സിയറ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15 മുതല്‍ വാഹനത്തിന്റെ വിതരണം തുടങ്ങും.
Business
മുംബൈ: ടാറ്റ മോട്ടോഴ്സ് ഒൗദ്യോഗികമായി ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എന്ന് പുനർനാമകരണം ചെയ്തു. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പുതിയ സ്ക്രിപ്റ്റ് ഐഡി ടിഎംപിവി (TMPV) എന്ന് കാണിക്കും.
ടാറ്റ മോട്ടോഴ്സ് സെപ്റ്റംബർ അവസാനത്തോടെ നടത്തിയ സുപ്രധാന പ്രഖ്യാപനമായിരുന്നു യാത്രാ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കുമായി പ്രത്യേകം കന്പനികൾ രൂപീകരിക്കുന്നുവെന്നത്. ഒക്ടോബർ 14നാണ് ടാറ്റ മോട്ടോഴ്സ് എന്ന കന്പനി പിരിഞ്ഞ് രണ്ട് സ്ഥാപനങ്ങളായത്. യാത്രാ വാഹനങ്ങൾക്കുള്ള കന്പനിയാണ് ഇന്നലെ മുതൽ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എന്ന പുതിയ പേരിൽ അറിയപ്പെടുന്നത്. ഇതിന് പുതിയ ലോഗോയും നല്‍കിയിട്ടുണ്ട്.
ഇപ്പോൾ വേർപിരിഞ്ഞ വാണിജ്യ വാഹന ബിസിനസിന്റെ ഓഹരികൾ പിന്നീട് ബിഎസ്ഇ, എൻഎസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റയുടെ കാറുകൾ, എസ്യുവികൾ, ഇലക്ട്രിക് കാറുകൾ, ജാഗ്വർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവും ടിഎംപിവിയുടെ കീഴിലാകും.
ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (ടിഎംഎൽസിവി) കന്പനിയുടെ കീഴിൽ ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ തുടങ്ങിയ വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങളുടെ നിർമാണവും വിപണനവുമാണ് വരുക. ടിഎംഎൽസിവിയുടെ ഓഹരികൾ നവംബറിൽ ബിഎസ്എയിലും എൻഎസ്ഇയിലും വ്യാപാരം ആരംഭിച്ചേക്കും.
കന്പനികൾ വിഭജിച്ചതോടെ ഓഹരി ഉടമകൾക്ക് അവരുടെ കൈവശമുള്ള ടാറ്റ മോട്ടോഴ്സ് ഓഹരികൾക്കു തുല്യമായ എണ്ണം രണ്ടു കന്പനികളിലും ലഭിക്കും.